2012, ഫെബ്രുവരി 23, വ്യാഴാഴ്ച

2ജി ലൈസന്‍സ് റദ്ദാക്കിയതിനെ തുടര്‍ന്ന് ഇത്തിസലാത്ത് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി

സുപ്രീംകോടതി 2ജി ലൈസന്‍സ് റദ്ദാക്കിയതിനെ തുടര്‍ന്ന് യു.എ.ഇയിലെ ഇത്തിസലാത്ത് ടെലിക്കോം കമ്പനി ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തയായി ബുധനാഴ്ച്ച കമ്പനിയാണ് ഔദ്യോഗികമായി ഈ വിവരം പുറത്തുവിട്ടത്. ഡൈനാമിക്സ് ബല്‍വാസ് ഗ്രൂപ്പുമായി ചേര്‍ന്ന് സംയുക്ത സംരംഭമായാണ് ഇത്തിസലാത്ത് ഇന്ത്യയിലെ ടെലിക്കോം മേഖലയില്‍ പ്രവര്‍ത്തനം തുടങ്ങിയത്.

2012, ഫെബ്രുവരി 19, ഞായറാഴ്ച

പ്രവാചകന്റെ പോരാട്ടങ്ങള് സമാധാനത്തിന് വേണ്ടി – ആദില് ആത്വിഫ്

കുവൈറ്റ് സിറ്റി: ഇസ്ലാം കലാപത്തിന്റെയും ഭീകരതയുടെയും മതമാണെന്ന പ്രചാരണം പാശ്ചാത്യ സൃഷ്ടിയാണെന്നും സമാധാനത്തിന്റെയും ശാന്തിയുടെയും മതമായ ഇസ്ലാമിനെ മീഡിയകള് വികലമായി ചിത്രീകരിക്കുകയാണെന്നും നിച്ച് ഓഫ് ട്രൂത്ത് കേരള ചാപ്റ്റര് പ്രബോധകന് ആദില് ആത്വിഫ് പറഞ്ഞു. ഇസ്ലാം ശാന്തിയുടെ മതം എന്ന ശീര്ഷകത്തില് കുവൈറ്റ് കേരള ഇസ്ലാഹി സെന്റര് സംഘടിപ്പിച്ചു വരുന്ന ദ്വൈമാസ കാംപയിന്റെ ഭാഗമായി സാല്മിയ ഇന്ത്യന് പബ്ളിക് സ്കൂളില് നടന്ന പൊതു സമ്മേളനത്തില് വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2011, ആഗസ്റ്റ് 21, ഞായറാഴ്ച

ലോക നന്മക്കു വ്രതം അനിവാര്യം


മനുഷ്യമനസ്സുകള്‍ മലീമസമായതാണ് ലോകത്ത് ഇന്നു കാണുന്ന അസമാധനത്തിനും അതിക്രമങ്ങള്‍ക്കും കാരുന്ന്യമില്ലായ്മക്കും  കാരണമെന്നും അതിനാല്‍ തന്നെ ഇതിനു പരിഹാരമായ മനുഷ്യമനസ്സുകളെ ശുദ്ധീകരിക്കുന്ന വ്രതമെന്ന സംവിധാനം ലോകത്തിനു അനിവാര്യമാണെന്നും ശംസുദ്ധീന്‍ നദവി പറഞ്ഞു.

2011, ആഗസ്റ്റ് 18, വ്യാഴാഴ്ച

ഹറമില്‍ വന്‍ വികസന പദ്ധതികള്‍


ആലിഅമ്മുണ്ണി അഞ്ചങ്ങാടി
മക്ക: വികസന പദ്ധതിയുടെ ഭാഗമായി വിശുദ്ധഹറമില്‍ 22,000ത്തിലധികം പുതിയ ടോയ്ലലുറ്റുകള്‍ നിര്‍മിക്കുമെന്ന് മക്കാ മേയര്‍ ഡോ. ഉസാമ അല്‍ ബാര്‍ പറഞ്ഞു. ഹറമിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് റമദാന്‍ 19ന് വെള്ളിയാഴ്ച തിരുഗേഹങ്ങളുടെ സേവകന്‍ അബ്ദുല്ല രാജാവ് ശിലാസ്ഥാപനം നിര്‍വ്വഹിക്കും.

2011, ആഗസ്റ്റ് 17, ബുധനാഴ്ച

48.5 ലക്ഷത്തിലധികം ഉംറ വിസ അനുവദിച്ചു - വിദേശമന്ത്രാലയം

ആലിഅമ്മുണ്ണി അഞ്ചങ്ങാടി
റിയാദ്: ഇക്കൊല്ലത്തെ ഉംറ സീസണ്‍ ആരംഭിച്ച ശേഷം 48,56000 ഉംറ വിസ അനുവദിച്ചതായി വിദേശ മന്ത്രാലയം അറിയിച്ചു. സര്‍വ്വകാല റെക്കോര്‍ഡാണിത്. കഴിഞ്ഞ വര്‍ഷ ത്തെ അപേക്ഷിച്ച് ഇക്കൊല്ലം 10 ലക്ഷം ഉംറ വിസ അധികം അനുവദിച്ചതായി വിദേശകാര്യ സഹമന്ത്രി ഖാലിദ് ബിന്‍ സൌദ് ബിന്‍ ഖാലിദ് രാജകുമാരന്‍ അറിയിച്ചു.

ജിദ്ദാ ടവറിന് വേഗത്തില്‍ ലൈസന്‍സ് നല്‍കണം: വലീദ് രാജകുമാരന്‍

ആലിഅമ്മുണ്ണി അഞ്ചങ്ങാടി
ജിദ്ദ: വടക്കന്‍ ജിദ്ദയില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന ജിദ്ദാ ടവറിന് വേഗത്തില്‍ ലൈസന്‍സ് നല്‍കണമെന്ന് പ്രമുഖ വ്യവസായിയും കിങ്ഡം ഹോള്‍ഡിങ് കമ്പനി ചെയര്‍മാനുമായ അല്‍വലീദ് ഇബ്നു തലാല്‍ രാജകുമാരന്‍ ജിദ്ദാ നഗരസഭയോട് ആവശ്യപ്പെട്ടു. പാര്‍പ്പിടങ്ങളും ആശുപത്രികളും പാര്‍ക്കുകളും മസ്ജിദുകളും എല്ലാം അടങ്ങിയ സമ്പൂര്‍ണ നഗരം നിര്‍മ്മിക്കാനാണ് പദ്ദതി.

2011, ആഗസ്റ്റ് 15, തിങ്കളാഴ്ച

‘ധാരയായ് പെയ്യുന്നു റമദാന്‍ ‘പ്രകാശനം ചെയ്തു

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
ദോഹ: കുവൈത്തിലെ ഇസ് ലാമിക പ്രവര്‍ത്തകനായ വി.പി. ഷൌക്കത്തലി രചിച്ച് അമീന്‍ ജൌഹര്‍ സംവിധാനം ചെയ്ത 'ധാരയായ് പെയ്യുന്നു റമദാന്‍' എന്ന ഡോക്യൂവിഷന്‍ പ്രകാശനം ചെയ്തു. ഹൊറൈസണ്‍ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ തോമസ് പുളിമൂട്ടിലിന് ആദ്യ പ്രതി നല്‍കി മുഖ്യ പ്രായോജകരായ ആര്‍ഗണ്‍ ഗ്ളോബല്‍ സി. ഇ. ഒ. അബ്ദുല്‍ ഗഫൂറാണ് പ്രകാശനം നിര്‍വഹിച്ചത്.

2011, ആഗസ്റ്റ് 2, ചൊവ്വാഴ്ച

തൃശൂര്‍ ജില്ലാ സൌഹ്യദവേദി ഭാരവാഹികള്‍


ദോഹ: ത്യശൂര്‍ ജില്ലാ സൌഹൃദവേദി ഖത്തര്‍ ഘടകം ഭാരവാഹികള്‍: സി.കെ മേനോന്‍(മുഖ്യ രക്ഷാധികാരി), കെ.എം അനില്‍(പ്രസി), കെ.എം.എസ് ഹമീദ്, എന്‍.എം കബീര്‍, എന്‍.എം.രാമചന്ദ്രന്‍(വൈസ് പ്രസി), വി.കെ. സലിം (ജനറല്‍ സെക്ര), പി.ആര്‍. ശ്രീനിവാസന്‍, നാസര്‍ കറുകപ്പാടത്ത്, അബ്ദുള്‍ ജബ്ബാര്‍ (സെക്ര), ടി.സി. ലോഹിതാക്ഷന്‍ (ട്രഷ), ജോയ്.എ. ജോസ് (ഫിനാന്‍സ് കണ്‍ട്രോളര്‍).

2011, ജൂലൈ 31, ഞായറാഴ്ച

സാംസ്കാരികമായ വളര്‍ച്ച ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മകള്‍ ഈ കാലകട്ടത്തിന്റെ അനിവാര്യതയാണ്


ഷാര്‍ജ: ഒരു പ്രദേശത്തിന്റെ സാംസ്കാരികമായ  വളര്‍ച്ച ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മകള്‍ ഈ കാലകട്ടത്തിന്റെ അനിവാര്യതയാണെന്ന് ഷറഫുദ്ദീന്‍ നദ് വി പറഞ്ഞു. പ്രാദേശിക കൂട്ടായ്മകളില്‍ വളരെ മാതൃകപരമായി പ്രവാസ ഭൂമിയില്‍ കഴിഞ്ഞ 12 വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ചാവക്കാട് അസോസ്സിയേഷന്റെ ജനറല്‍ബോഡി യോഗത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

2011, ജൂലൈ 29, വെള്ളിയാഴ്ച

ഹജ്ജ്: താമസ സൌകര്യം പരിമിതപ്പെടുത്തിയത് കേരളത്തില്‍നിന്നുള്ള തീര്‍ഥാടകരെ കാര്യമായി ബാധിക്കില്ല

ഇന്ത്യയില്‍നിന്ന് ഇത്തവണ ഹജിനു പോകുന്നവര്‍ക്ക് സൌദി അറേബ്യയില്‍ ഗ്രീന്‍ കാറ്റഗറിയിലുള്ള താമസ സൌകര്യം പരിമിതപ്പെടുത്തിയത് കേരളത്തില്‍നിന്നുള്ള തീര്‍ഥാടകരെ കാര്യമായി ബാധിക്കില്ല. സംസ്ഥാന ഹജ് കമ്മിറ്റി വഴി ഹജിനു പോകാന്‍ തിരഞ്ഞെടുക്കപ്പെട്ട 6,908 പേരില്‍ 3,114 പേരും 70 വയസ്സിനു മുകളിലുള്ള റിസര്‍വ് വിഭാഗത്തില്‍പ്പെട്ടതിനാലാണിത്.

സൌദിയില്‍ വാഹനാപകടം; മൂന്നു മലയാളികള്‍ മരിച്ചു

ജിദ്ദ: സൌദി അറേബ്യയിലെ മക്കയ്ക്കടുത്തുണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികളുള്‍പ്പെടെ നാലുപേര്‍ മരിച്ചു. രണ്ടു മലയാളികള്‍ക്ക് പരിക്കേറ്റു. പത്തനംതിട്ട മഞ്ഞനിക്കര തൈക്കുറ്റിമുക്ക് തുരുത്തിപ്പള്ളില്‍ ബെന്നി മാത്യു (29), മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശിയായ സഫ്വാന്‍, കോഴിക്കോട് ചേളന്നൂര്‍ സ്വദേശി സെമിജാസ് എന്നിവരാണ് മരിച്ച മലയാളികള്‍.

2011, ജൂലൈ 28, വ്യാഴാഴ്ച

മദര്‍ ആര്‍ട്സ് & സയന്‍സ് കോളേജ് പൂര്‍വ-വിദ്യാര്‍ഥികള്‍ അബൂദാബിയില്‍ ഒത്തുകൂടിയപ്പോള്‍










00971501214127

 

കുവൈറ്റ് ഇന്ത്യന്‍ സ്ഥാനപതിയായി സതീഷ്ചന്ദ് മേത്ത സ്ഥാനമേറ്റു


കുവൈറ്റ്: സതീഷ്ചന്ദ് മേത്ത കുവൈറ്റിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി സ്ഥാനമേറ്റു. കുവൈറ്റ് അമീര്‍ ഷെയ്ഖ് സബ അല്‍ അഹമദ് അല്‍ ജാബര്‍ അല്‍ സബയ്ക് അദ്ദേഹം ഔദ്യാഗിക രേഖകള്‍ സമര്‍പ്പിച്ചു. 

2011, ജൂലൈ 27, ബുധനാഴ്ച

റമദാന്‍ ഓഗസ്റ്റ് ഒന്നിന്

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ 
ദോഹ: മാസപ്പിറവിയനുസരിച്ചു റമസാന്‍ ഓഗസ്റ്റ് ഒന്നിന് ആവാനാണു സാധ്യതയെന്ന് ഖത്തറിലെ പണ്ഡിതര്‍ അഭിപ്രായപ്പെട്ട. ജൂലൈ 30നു രാത്രി 9.40നു പുതിയ ചന്ദ്രപ്പിറവി ഉണ്ടാകുമെന്നും ജൂലൈ 31നു വൈകുന്നേരം 6.41നാണ് ഇത് അസ്തമിക്കുകയെന്നും അറബ് യൂണിയന്‍ ഫോര്‍ ആസ്ട്രോണമി ആന്‍ഡ് സ്പേസ് സയന്‍സ് ഉപദേശക സമിതി ചെയര്‍മാനും ഖത്തര്‍ സയന്‍സ് ക്ളബ് ആസ്ട്രോണമി വിഭാഗം ഡയറക്ടറുമായ ഷെയ്ഖ് സല്‍മാന്‍ ബിന്‍ ജാബര്‍ അല്‍ താനി പറഞ്ഞു.

ചൂട് 46 ഡിഗ്രി സെല്‍ഷ്യസ്; വ്രത സമയം പതിനഞ്ച് മണിക്കൂര്‍

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ 
ദോഹ: ഈ വര്‍ഷത്തെ റമദാന്‍ വ്രത സമയം  പതിനഞ്ച് മണിക്കൂറോളം ഉണ്ടാകും.ഇരുപത്തിയഞ്ചു വര്‍ഷത്തിനുള്ളിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പകലാണ് ഈ വര്‍ഷത്തെ റമദാനില്‍  ഉണ്ടാവുന്നത്. അതോടൊപ്പം ചൂടും കൂടിവരുന്ന ഈ സാഹചര്യത്തില്‍ 46 മുതല്‍ 48  ഡിഗ്രി സെല്‍ഷ്യസ് വരെ ആകുമെന്നും കാലാവസ്ഥാനിരീക്ഷകര്‍ പറയുന്നുണ്ട്. ഇതേ സമയം വ്രത സമയം വര്‍ധിക്കുന്നത് കൂടുതല്‍ പുണ്യം നേടാനുള്ള അവസരമാണെന്നാണ് വിശ്വാസികള്‍ പറയുന്നത്.

ദോഹാബ്ലോഗ്ഗേഴ്സിന്റെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ 
ദോഹ: തല ഉയര്‍ത്തി നില്‍ക്കുന്ന വലിയ ഗോപുരങ്ങളേക്കാള്‍ വലിയ വലിയ ഉയരങ്ങളെക്കുറിച്ചും ആഴങ്ങളേക്കാള്‍ വലിയ ആഴങ്ങളെക്കുറിച്ചും ശക്തമായ തൂലികകൊണ്ട് അടയാളപ്പെടുത്തലുകള്‍ നടത്തിയ 'ദൈവം ഒഴിച്ചിട്ടയിടം' എന്ന രാമചന്ദ്രന്‍ വെട്ടിക്കാടിന്റെ കവിതാ സമാഹാരം സോമന്‍ പൂക്കാടില്‍ നിന്ന് അശറഫ് തുണേരി പുസ്‌തകം സ്വീകരിച്ച്‌ കൊണ്ട്‌ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.

2011, ജൂലൈ 24, ഞായറാഴ്ച

മരുഭൂമികള്‍ പറയുന്നതും പറയാത്തതും പുസ്തകം പ്രകാശനം ചെയ്തു

നൂര്‍ മുഹമ്മദ് ഒരുമനയൂര്‍
അബുദാബി: പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും  എഴുത്തുകാരനുമായ  ജലീല്‍ രാമന്തളിയുടെ  "മരുഭൂമികള്‍ പറയുന്നതും പറയാത്തതും" എന്ന കൃതിയുടെ പ്രകാശന കര്‍മ്മം  അബുദാബി  ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ  ഡോക്ടര്‍  ശൈഖ അല്‍ മസ്കാരി   പാര്‍കോ ഗ്രൂപ്പ്  ഡയറക്ടെര്‍   ഖദീജ അബ്ദു റഹിമാന്  നല്‍കി  നിര്‍വ്വഹിച്ചു.

2011, ജൂലൈ 23, ശനിയാഴ്ച

ബി.സി.സി. സമ്മര്‍ ക്യാമ്പിന് തുടക്കമായി


ദോഹ: ഭവന്‍സ് കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന സമ്മര്‍ ക്യാമ്പ് 'പാസ് 2011' ന് ശനിയാഴ്ച തുടക്കമായി. വക്രയിലെ ഭവന്‍സ് പബ്ലിക് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി എം.ആര്‍. ഖുറേഷി നാല് വിദ്യാര്‍ത്ഥികള്‍ക്ക് 'പാസ് 2011' ഐ.ഡി. കാര്‍ഡുകള്‍ വിതരണം ചെയ്തുകൊണ്ട്  പരിപാടി ഉദ്ഘാടനം ചെയ്തു. 

2011, ജൂലൈ 16, ശനിയാഴ്ച

യാത്രയ്ക്ക് 24 മണിക്കൂര്‍ മുമ്പ് ചെക്ക്-ഇന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബോര്‍ഡിങ് കാര്‍ഡ് എടുക്കാം

അബുദാബി: യാത്രയ്ക്ക് 24 മണിക്കൂര്‍ മുമ്പ് ചെക്ക്-ഇന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബോര്‍ഡിങ് കാര്‍ഡ് ലഭിക്കുക, ബാഗേജുകള്‍ അയയ്ക്കുക, വിമാനയാത്രാ സമയത്തിന് ഒരു മണിക്കൂര്‍ മുമ്പുമാത്രം വിമാനത്താവളത്തിലെത്തുക, നേരെ ബോര്‍ഡിങ് ഗേറ്റിലേക്ക് പോകുക തുടങ്ങിയ സൗകര്യങ്ങളുമായി സിറ്റി ചെക്ക്-ഇന്‍ അബുദാബി എക്‌സിബിഷന്‍ സെന്ററില്‍ ആരംഭിച്ചു. 

2011, ജൂലൈ 12, ചൊവ്വാഴ്ച

ഇസ്റ 100 കുടുംബങ്ങള്‍ക്ക് റമദാന്‍ കിറ്റ് നല്‍കും

ദുബായ്: വാടാനപ്പള്ളി മേഘലയിലെ നിര്‍ധനരായ 100 കുടുംബങ്ങള്‍ക്ക് വിശുദ്ധ റമദാന്‍ പ്രമാണിച്ച് പലചരക്ക് സാധനങ്ങള്‍ അടങ്ങുന്ന റമദാന്‍ കിറ്റ് നല്‍കാന്‍ ഇസ്റ യു എ ഇ കമ്മിറ്റി തീരുമാനിച്ചു. കഴിഞ്ഞ 6 മാസമായി കൊടുത്തു കൊണ്ടിരിക്കുന്ന ഭക്ഷ്യ റേഷന്‍ പദ്ധതിയും, ചികിത്സ സഹായവും  വിപുലപ്പെടുത്താനും,

റിയാദിലെ ബത്ഹയിലുണ്ടായ തീപിടുത്തത്തില്‍ മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

റിയാദ്: കഴിഞ്ഞ ദിവസം റിയാദിലെ ബത്ഹയിലുണ്ടായ തീപിടുത്തത്തില്‍ പുക ശ്വസിച്ച് മരണമടഞ്ഞ ആറ് മലയാളികളുടേയും ഒരു മംഗലാപുരം സ്വദേശിയുടേയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. തിങ്കളാഴ്ച രാത്രി വിവിധ വിമാനങ്ങളിലായാണ് മൃതദേഹങ്ങള്‍ ഇന്ത്യയിലേക്കയച്ചത്. ബന്ധുക്കള്‍ വിമാനത്താവളങ്ങളില്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി.

2011, ജൂലൈ 7, വ്യാഴാഴ്ച

ഓഡിയോ ആല്ബം റിലീസ് ചെയ്തു

നൂറു മുഹമ്മദ്‌ ഒരുമനയൂര്‍
അബുദാബി: ഗൃഹാതുരത്വം ഉണര്ത്തുന്ന ആറ് ഗാനങ്ങളുമായി  ബ്ലാക്ക് ആന്റ് വൈറ്റ് ഓഡിയോസിന്റെ 'ഒരു ഭാവഗീതമായ്' എന്ന ഓഡിയോ ആല്ബം റിലീസ് ചെയ്തു.

2011, ജൂലൈ 5, ചൊവ്വാഴ്ച

റിയാദ് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് സഹായ ഹസ്തങ്ങള്‍

അലിയാമുണ്ണി അഞ്ചങ്ങാടി
റിയാദ്: കഴിഞ്ഞദിവസം ബത്ഹയിലെ താമസ സ്ഥലത്തുണ്ടായ തീപ്പിടിത്തത്തില്‍ മരണപ്പെട്ട അഞ്ചു മലയാളികളടക്കം ഏഴ് പേരുടെയും കുടുംബങ്ങള്‍ക്ക് ആശ്വാ‍സമായി സുമനസ്സുകളുടെ സഹായ പ്രവാഹം.

2011, ജൂലൈ 3, ഞായറാഴ്ച

ഖത്തര്‍ ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ സ്പീച്ച് ആന്റ് ഹിയറിംഗ് ഉദ്ഘാടനം ജൂലൈ 6 ന്

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍


ദോഹ: സംസാരവും കേള്‍വിയുമായി ബന്ധപ്പെട്ട എല്ലാ തകരാറുകളും കണ്ടെത്തി ആവശ്യമായ ചികില്‍സാ സൌകര്യമൊരുക്കുകയും കൌണ്‍സിലിംഗും പരിശീലനവും നല്‍കി വൈകല്യങ്ങളെ മറികടക്കാന്‍ സഹായിക്കുകയും ചെയ്യുന്നതിനായി രൂപീകരിച്ച ഖത്തര്‍ ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ സ്പീച്ച് ആന്റ് ഹിയറിംഗ് ഉദ്ഘാടനം  ജൂലൈ 6 ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് ശൈഖ് ജാസിം ബിന്‍ താമിര്‍ ബിന്‍ ഈസ അല്‍ ഥാനി നിര്‍വഹിക്കും. 

2011, ജൂലൈ 2, ശനിയാഴ്ച

പ്രവാസി ക്ഷേമനിധിക്ക് അപേക്ഷിച്ചിട്ട് മറുപടി ലഭിക്കാത്തവരെ സഹായിക്കും: സംസ്കാര ഖത്തര്‍


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: പ്രവാസി ക്ഷേമനിധിക്കായി അപേക്ഷിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും മറുപടി ലഭിക്കാത്തവരെ സഹായിക്കാന്‍ സംസ്ക്കാര ഖത്തര്‍ യോഗം തിരുമാനിച്ചു.കഴിഞ്ഞ ഒരു വര്‍ഷമായി സംഘടന നടത്തി വരുന്ന പ്രവാസി ക്ഷേമനിധി പ്രവര്‍ത്തനങ്ങള്‍ക്കിടെ ഇത്തരത്തിലുള്ള പരാതിയുമായി നിരവധി പേര്‍ ബന്ധപ്പെട്ട സാഹചര്യത്തിലാണ്‌ ഇങ്ങിനെ ഒരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് സംഘടനയുടെ പ്രസിരണ്ട് അഡ്വ.ജാഫര്‍ഖാന്‍ കേച്ചേരി പറഞ്ഞു.

2011, ജൂലൈ 1, വെള്ളിയാഴ്ച

റിയാദില്‍ തീപിടുത്തത്തില്‍ അഞ്ചു മലയാളികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ മരിച്ചു

അലിയാമുണ്ണി അന്ചങ്ങാടി
റിയാദ്: റിയാദില്‍ അനധികൃത താമസ സ്ഥലത്തുണ്ടായ തീപിടുത്തത്തില്‍ അഞ്ചു മലയാളികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ മരിച്ചു. ബത്തയിലെ അല്‍ സ്വാലിം സൂപ്പര്‍മാര്‍ക്കറ്റിന് മുകളില്‍ ഇവിടുത്തെ ജീവനക്കാര്‍ക്ക് താമസിക്കാനായി അനധികൃതമായി കെട്ടിയുണ്ടാക്കിയ സ്ഥലത്താണ് അപകടമുണ്ടായത്. മരിച്ചവരില്‍ ഒരു നേപ്പാള്‍ സ്വദേശിയും മംഗലാപുരം സ്വദേശിയും ഉള്‍പ്പെടും. അടുക്കളയില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണം.

2011, ജൂണ്‍ 28, ചൊവ്വാഴ്ച

കുവൈറ്റിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതി: സതീഷ് സി. മേത്ത

കുവൈറ്റ്: കുവൈറ്റിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി സതീഷ് സി. മേത്തയെ നിയമിച്ചു. ഇന്ത്യന്‍ അംബാസിഡറായിരുന്ന അജയ് മല്‍ഹോത്ര റഷ്യയിലേക്ക് സ്ഥലം മാറിപോയ ഒഴിവിലേക്കാണ് നിയമനം. നിലവില്‍ വിദേശകാര്യ മന്ത്രാലയത്തില്‍ ഭൂട്ടാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളുടെ ചുമതലയുള്ള ജോയിന്റ് സെക്രട്ടറിയാണ് സതീഷ് മേത്ത. ഇദ്ദേഹം അടുത്തു തന്നെ കുവൈറ്റിലെത്തി ചുമതലയേല്‍ക്കുമെന്ന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.

2011, ജൂണ്‍ 20, തിങ്കളാഴ്ച

ഷാര്‍ജ പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതി പോലീസില്‍ കീഴടങ്ങി

ഷാര്‍ജ പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതി പത്തനംതിട്ട കൊപ്ള വീട്ടില്‍ ഷഹന മന്‍സിലില്‍ സൌദ പത്തനംതിട്ട പോലീസില്‍ കീഴടങ്ങി. കണ്ണങ്കര സ്വദേശിനിയായ ഇരുപത്തെട്ടുകാരിയെ ജോലി വാഗ്ദാനംചെയ്ത് ഷാര്‍ജയിലെത്തിച്ച് പെണ്‍വാണിഭസംഘത്തിനു കൈമാറിയ കേസിലെ മുഖ്യപ്രതിയായ സൌദ ഇന്നു രാവിലെയാണ് പത്തനംതിട്ട സിഐ മുമ്പാകെ കീഴടങ്ങിയത്.

2011, ജൂണ്‍ 18, ശനിയാഴ്ച

പാസ്പോര്‍ട്ട് പിടിച്ചു വെച്ചാല്‍ സ്പോണ്‍സര്‍ കുടുങ്ങും


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍

ദോഹ: തൊഴിലാളികളുടെ പാസ്പോര്‍ട്ട് അവര്‍ കൈവശം വയ്ക്കുന്നതിനു പകരം സ്പോണ്‍സര്‍ പിടിച്ചുവയ്ക്കുന്നത് 2009ലെ നിയമം അനുസരിച്ചു തെറ്റാണെന്നും ഇത്തരക്കാരെ പ്രോസിക്യൂട്ട് ചെയ്യുമെന്നും ആഭ്യന്തര വകുപ്പിനു കീഴിലെ സെര്‍ച്ച് ആന്‍ഡ് ഫോളോഅപ് വകുപ്പു ഡയറക്ടര്‍ കേണല്‍ നാസര്‍ അല്‍ സയ്യിദ് പറഞ്ഞു.

സൌദിയില്‍ തൊഴില്‍ മേഖലയില്‍ ആറു വര്‍ഷ കാലാവധി: മഞ്ഞ വിഭാഗത്തില്‍പെട്ട സ്ഥാപനങ്ങള്‍ക്കുമാത്രം ബാധകം

അലിയമുണ്ണി സികെ, അഞ്ചങ്ങാടി
റിയാദ്: കഴിഞ്ഞ ദിവസം സൌദി തൊഴില്‍ മന്ത്രി പ്രഖ്യാപിച്ച ആറുവര്‍ഷ പരിധി സൌദിവല്‍ക്കരണം നടപ്പാക്കുന്ന മഞ്ഞസോണില്‍പെട്ട സ്വകാര്യ സ്ഥാപനങ്ങളെ മാത്രമെ ബാധിക്കുകയുള്ളുവെന്ന് തൊഴില്‍ മന്ത്രാലം വിശദീകരിക്കുന്നു. സൌദിവല്‍ക്കരണത്തിന്റെ തോതനുസരിച്ച് സ്വകാര്യസ്ഥാപനങ്ങളെ എക്സലന്റ്, പച്ച, മഞ്ഞ, ചുവപ്പ് എന്നിങ്ങനെ വിവിധ സോണുകളായി തിരിക്കുന്ന പദ്ധതിയാണ് ‘നിതാഖാത്ത്’.